P+P=P

Practice- it must be a keyword that we all have to follow in our life. If time allows then please take a stroll through this entire blog of mine. You could see that there was a time when I used to write on a daily basis. But over a period of you could also see … Continue reading P+P=P

ഓർമ്മയാം വിത്തുകൾ

ഓർമ്മയാം വിത്തുകൾ വീണുറങ്ങിയൊരു വഴിത്താരയുണ്ട്, മനസ്സിൻ കോണിലെവിടെയോ നനവോരുമോരോ കുളിർമഴയിലും പുതുനിനവുകളായി മുളയ്ക്കാനാശിക്കുന്ന വിത്തുകൾ പുഞ്ചിരിയേകുന്നയോരോ നൊമ്പരങ്ങളുടെയും, നൊമ്പരമേകുന്നയോരോ പുഞ്ചിരികളുടെയും വിത്തുകൾ. വേരുകളന്നേ ഹൃദയത്തിനടിത്തട്ടിൽ വേണ്ടോളമുറപ്പിച്ച വിത്തുകൾ മുളയ്ക്കേണ്ടതില്ലെന്നതിനാൽ കല്ലിട്ടു മൂടിയിട്ടുമാ പാതയിലിന്നും മുൾച്ചെടികളിലെങ്ങനോ മുല്ല പോലെ, മുളയ്ക്കുന്നു വീണ്ടുമാ വിത്തുകൾ യാഥാർത്ഥ്യങ്ങളിൽ പെട്ടുഴലുന്നീ ജീവിതത്തിൽ ഇനി ജനിച്ചാലും, വെറുമൊരു പാഴ്ചെടി മാത്രമാം ഓർമ്മയാം വിത്തുകൾ ~ അഭിമന്യു ~

സ്നേഹമഴ

ഒഴുകിയൊഴിഞ്ഞൊരാ നീർച്ചാലിലെവിടെയോ ഓർമ്മകൾ തെറ്റിയപോലൊരു നീർത്തുള്ളി ദിക്കറിയാതെ, ദിശയറിയാതെ സ്നേഹമെന്നോമന പേരുള്ള തുള്ളി. വറ്റാതെന്തിനു നിന്നു ഈ മരുഭൂവിൽ നീ ചുറ്റുമേ കാണ്മതെല്ലാം, ചോര തൻ ചാലുകൾ സഖീ ഒട്ടുമേയില്ലിനി ഈ ഉലകിൽ നീ, എപ്പോഴോ നട്ടൊരാ നന്മ തൻ വൃക്ഷങ്ങൾ. ഒഴുകുവാൻ വഴികൾ തേടുന്നയാ അഴുകിയ ഞാനാം ഭാവത്തിൻ പുഴകൾ തഴുകുവാനെത്തുന്ന നേരത്തിനായി നിൽക്കാതെ ഒഴുകു നീ കാലമാം യവനികയിലേക്ക്. "തെറ്റിയതല്ലെൻ ഓർമ്മകൾ, മിത്രമേ വറ്റുകയുമില്ല ഞാനെന്നേക്കുമേ ചുറ്റുമേ ഉള്ളൊരീ ചോര തൻ ചാലുകൾ, നിൻ … Continue reading സ്നേഹമഴ

ഒരു പുതിയ കഥ

അമ്മ തന്നെയായിരുന്നു അയാളുടെയും അലാറം. അടുക്കളയുദ്ധത്തിൽ നിന്നും ഒരു നിമിഷം പോലും പിന്മാറുവാൻ തയ്യറാകാത്തയാ ധീരവനിത, എന്നും മൊബൈൽ ഫോണിലൂടെ ആയിരുന്നു മകനെ വിളിച്ചുണർത്തിയിരുന്നതു. ആ വിളി വന്നു കഴിഞ്ഞാൽ അയാളുടെ മുറിയിൽ പ്രകാശം പരക്കുകയായി അയാളുടെ ഒരു ദിവസം തുടങ്ങുകയായി. ടീ-ഷർട്ടും ട്രാക്സും ഷൂസും ഇട്ടു, അടുക്കളയിലെ തീന്മേശപ്പുറത്തു അമ്മ തയ്യാറാക്കി വച്ചേക്കുന്ന തേൻ ചേർത്ത ഇളം ചൂടുള്ള നാരങ്ങാ വെള്ളവും കുടിച്ചു, തൊട്ടു പിന്നിൽ ഒരു വണ്ടി വന്നു ഹോണടിച്ചാൽ പോലും കേൾക്കാത്തത്ര ഉച്ചത്തിൽ, … Continue reading ഒരു പുതിയ കഥ

പ്രണയകാവ്യം

​നിനക്കായി കുറിച്ചിടുമീ വരികൾ നിനവിൽ നിന്നല്ലെൻ പ്രിയേ നിൻ മുഖവുമാ പുഞ്ചിരിയും നിറയുമീ ഹൃദയത്തിൽ നിന്നാണെന്നറിയ നീ, നീഹാരികയാമഴകേ ദീപ്തമാം നിന്നുടെ മിഴികളിന്നെന്നിൽ ദീർഘമായി സുദീർഘമായേകുന്ന മുറിവുകൾ ദീപ്യമാം പ്രണയത്തെ ഉണർത്തുന്നുയെന്നുള്ളിൽ ദീക്ഷയായതേറ്റു വാങ്ങുന്നു ഇന്നു ഞാൻ സ്വപ്നങ്ങളില്ലെല്ലാം നിൻ മുഖമതൊന്നു താൻ സ്വച്ഛമായി തെളിയുന്നുയിമകളിലെന്നുമേ സ്വന്തമായാ കരങ്ങൾ, അന്ത്യനാളോളമുള്ളതാൽ ഓമനേ,  സ്വസ്ഥമീ ജന്മം,  സ്വർഗ്ഗമീ ഭൂമിയും... 

പ്രതീക്ഷ

കുളിർമഴയേകും എന്നാശിച്ചയാ കാർമുകിലിനെ, കാറ്റിന്നെങ്ങോ കൊണ്ടു പോയി.. കാറ്റിന്നെങ്ങോ കൊണ്ടു പോയി. ഭൂമിയിലാ പാഴ്ചെടി പിന്നെയും തല താഴ്ത്തി..

Phenomenon 

​"You know what is Total Internal Reflection?"  "Yeah, why?" "Explain." "What are you upto, you nerd?" "It is something that would make me see your face on that glass window of the bus, for the entire journey and you'd still think that I'm looking outside." "Hmmm..(smiles)..You, definitely, are a nerd."

CONTEXTS

​He looked at her before signing on the paper. She blushed and asked, "What?".  He smiled back and said, "Nothing." Years after, he looked at her again before signing on the paper. This time there were no blushes, no smiles, no questions and no answers.  ~ abhy ~

അബദ്ധങ്ങളുടെ ഘോഷയാത്ര

ഇതേ ദിവസം, 25 വർഷങ്ങൾക്കു മുന്നേ ഞാൻ ഒരു വലിയ അബദ്ധം കാണിച്ചു. അമ്മയുടെ ഗർഭപാത്രത്തിൽ നിന്നു പുറത്തു വരാൻ ഞാൻ മുറവിളി കൂട്ടി. പൊക്കിൾകൊടി വെട്ടി മാറ്റി അവർ എന്നെ അമ്മയിൽ നിന്നു വേർപ്പെടുത്തി. ഞാനെത്തിയ ഈ ലോകത്തെക്കുറിച്ചു എനിക്കന്നറിവില്ലായിരുന്നു. ഇന്നു ഞാൻ പരിതപിക്കുന്ന അബദ്ധങ്ങളിൽ ഏറ്റവും വലുതു ഇതു തന്നെയാണു. ആ ഗർഭപാത്രത്തിലേക്ക്‌ മടങ്ങുവാൻ ആഗ്രഹിക്കുന്നു ഞാൻ... അമ്മയിൽ നിന്നു വേർപ്പെടാതെ, അമ്മയുടെ ചൂട്‌ പറ്റി, ഒന്നിനെയും ഭയക്കാതെ, വേവലാതികൾ ഒന്നുമില്ലാതെ ഞാൻ ഉറങ്ങിയിരുന്ന … Continue reading അബദ്ധങ്ങളുടെ ഘോഷയാത്ര